Рет қаралды 393,333
തിരുവാഭരണത്തിന്റെ കൂടെ കഷ്ടപ്പെട്ട് കാൽനടയായി സന്നിധാനത്തെത്തിയ 80 ശതമാനം പേർക്കും മകര വിളക്ക് കാണാൻ കഴിയാതെ നടപ്പന്തൽ തടഞ്ഞുനിർത്തി.. നടപ്പന്തലിൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതൊക്കെ ഒരു രസം… 😭😭😭
വീഡിയോ എടുക്കാൻ സഹായിച്ചവർ
മെഡിക്കൽ ടീം 💚 പോലീസ് ടീം
തിരുവാഭരണത്തോടൊപ്പം പോകുന്ന ഉത്രംനാൾ ആർ പ്രദീപ്കുമാർ വർമയും ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിൽ തിരുവാഭരണം ശിരസിലേറ്റുന്ന ഇരുപത്തിനാലംഗ സംഘവും
കുളനട, ആറന്മുള, പാമ്പാടിമൺ വഴി പരമ്പരാഗതപാതയിലൂടെ അയിരൂരിലെത്തി തിങ്കളാഴ്ച രാത്രി വിശ്രമിക്കുന്ന ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ട് ളാഹ സത്രത്തിൽ ക്യാമ്പ് ചെയ്യും. ബുധനാഴ്ച വൈകിട്ട് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളോടെ ദേവസ്വം അധികൃതർ വരവേൽക്കും.
അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർണ്ണാഭരണങ്ങളാണ് തിരുവാഭരണം. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും ഈ തിരുവാഭരണങ്ങൾ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റു വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.
വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാംപടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന.