Рет қаралды 9,736
സ്കൂൾ പരീക്ഷ കഴിഞ്ഞു;
ഇനി അഭിരാമിന് അഗ്നി പരീക്ഷ
ആചാരവഴക്കത്തിൽ
വിഷ്ണുമൂർത്തിയുടെ
അഗ്നിക്കോലം;
അഭിരാം. വയസ് 14. ചിറക്കൽ രാജാസിൽ എട്ടാം ക്ലാസ് പരീക്ഷ എഴുതി. അടുത്ത അധ്യയന വഷം ഇനി ഒമ്പതിലേക്ക്. അതിനു മുമ്പ് അഭിരാമിന് മറ്റൊരു പരീക്ഷയുണ്ട്. അത് ദൈവ നിയോഗമായ ഒരു അഗ്നി പരീക്ഷയാണ്.
ചിറക്കൽ കോവിലകത്ത് ചാമുണ്ഡി കോട്ടം കളിയാട്ടത്തിൽ വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലത്തെ പകർന്നാടാൻ നോമ്പ് നോറ്റിരിക്കുകയാണ് അഭിരാം.
ചിറക്കൽ റെയിൽവേ സ്റ്റേഷനടുത്ത്,
കോലപ്പെരുമലയൻ തെയ്യ ജന്മാധികാര സ്ഥാനി മുരളി പണിക്കരുടെയും രംഭയുടെയും ഏക മകനാണ് അഭിരാം. അഞ്ചാം വയസ്സിൽ വേടൻ തെയ്യം കെട്ടിയാണ്തെയ്യാട്ട രംഗത്ത് എത്തിയത് - ചിറക്കൽ പുതിയ തെരു അറവിലക്കണ്ടി മടപ്പുരയിൽ തെക്കൻ ഗുളികനും ചിറക്കൽ കിഴക്കേ കരമ്മൽ പടിഞ്ഞാറേവീട് ദൈവ സ്ഥാനത്തു ഉച്ചിട്ട തെയ്യവും കെട്ടി അരങ്ങിൽ ചുവടുറപ്പിച്ചു.
ഇതിനകം അഞ്ചോളം ഗുളികൻ തെയ്യവും ഉച്ചിട്ടയും കെട്ടിയതിനു ശേഷമാണ് പെരും കളിയാട്ടത്തിൽ വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി കോലധാരിയായി നിയോഗ ഭാഗ്യം ലഭിച്ചത്. വിഷ്ണുമൂർത്തി, പൊട്ടൻ, ഗുളികൻ ,രക്ത ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി ഉച്ചിട്ട, കുട്ടിച്ചാത്തൻ തുടങ്ങിയ തെയ്യങ്ങളുടെ തോറ്റംപാട്ടും അനുഷ്ഠാനങ്ങളും .
അഭിരാം ഇതിനകം പഠിച്ചു. .
ഫെബ്രുവരി 24 മുതൽ തന്നെ ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്തെ
വിഷ്ണുമൂർത്തി തെയ്യത്തിനു വേണ്ടി വ്രതനിഷ്ഠ ആരംഭിച്ചു. വ്രത പൂർത്തീകരണമായ
41ദിനമായ ആറിനാണ് അഭിരാമിന്റെ അഗ്നിക്കോലം.
പിതാവ് മുരളീ പണിക്കരാണ് തെയ്യാട്ടത്തിലെ ഗുരുനാഥൻ.