Рет қаралды 79
കൊച്ചിയിലെ അമൃത ആശുപത്രി, വയനാട് മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ പെട്ട 200 ഓളം വ്യക്തികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ.ധനഞ്ജയ് ദിവാകർ സാഗ്ദിയോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ട്രോക്ക് മെഡിസിൻ, അപസ്മാരം, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഡോ.വിവേക് നമ്പ്യാർ, ഡോ.സിബി ഗോപിനാഥ്, ഡോ.സി.ശ്രീകുമാർ, ഡോ.ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി. അപസ്മാര രോഗികളെ കണ്ടെത്തി ചികിത്സിക്കുക, അവബോധം വളർത്തുക, സൗജന്യ മരുന്നുകൾ നൽകുക എന്നിവയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യങ്ങൾ. പ്രത്യേക പരിചരണവും ടെലിമെഡിസിൻ വഴിയുള്ള തുടർ ചികിത്സയും രോഗികൾക്ക് ഏറെ ആശ്വാസകരമായി.