Рет қаралды 2,078
ഒറ്റപ്പെട്ടവരും സംരക്ഷണം ആവശ്യമുള്ളവരുമായ വന്ദ്യവയോജനങ്ങൾക്ക് അഭയസ്ഥാനമായി മാറിക്കഴിഞ്ഞ കാലടിയിലെ സായീ ശങ്കര ശാന്തികേന്ദ്രം സേവനപാതയിൽ ഇരുപതു വർഷങ്ങൾ പിന്നിടുകയാണ്. സായീ ശങ്കര ശാന്തികേന്ദ്രത്തിന്റെ സ്ഥാപകനായ പി.എൻ. ശ്രീനിവാസൻ തൊണ്ണൂറുകളിൽ പരിവർത്തനത്തിന്റെ ചുവന്ന പുലരിയെ വിളിച്ചുണർത്താനുള്ള എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗമായും കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയായും പത്തുവർഷം പ്രവർത്തിച്ച ശ്രീനിവാസനെ സോറിയാസിസ് രോഗം മാനസികമായി തളർത്തിയപ്പോഴാണ് പുട്ടപർത്തിയിൽ എത്തിച്ചേരാൻ ഇടയായത്. പ്രശാന്തിനിലയത്തിൽ ഒരു വർഷം താമസിക്കാൻ അവസരം ലഭിച്ചപ്പോൾ സത്യസായി ബാബ സ്വപ്നദർശനത്തിലൂടെ സേവന ദൗത്യവുമായി ആദിശങ്കര ജന്മഭൂമിയായ കാലടിയിലേക്കു പോകാൻ നിർദ്ദേശിച്ചു.
#Kerala #SaiSankaraSanthiKendram #Oldagehome