Рет қаралды 12,390
Tomy, Ponkunnam,
വീട്ടുമുറ്റത്തെ പ്ലാവിലെ പലവലുപ്പത്തിലുള്ള ചക്കയും ആഞ്ഞിലി ചക്കയും നിത്യം കാണുന്ന മലയാളിക്ക് ഈ ഇത്തിരിക്കുഞ്ഞൻ ചക്കയോട് ഇപ്പോൾ പ്രിയമേറുകയാണ്. കേരളത്തിൽ പ്രചാരം നേടുന്ന ദുരിയാൻ പഴത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗസസ്യയിനമായ ദുരിയാൻ കാഴ്ചയിൽ ഒരു കുഞ്ഞൻ ചക്കപ്പഴമെങ്കിലും ചില്ലറക്കാരനല്ല. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളിലുമെത്തുന്ന ദുരിയാൻ പഴരാജൻ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ദുരി എന്ന മലയൻ വാക്കിൽ നിന്നാണ് ദുരിയാൻ എന്ന് പേര് ലഭിച്ചത്. വിദേശമലയാളികൾ വഴി ഇത് കേരളത്തിലെത്തിയതായാണ് കരുതപ്പെടുന്നത്. ഇരുപത്തിയഞ്ച് മുതൽ നാൽപ്പത് മീറ്റർ വരെ നീളത്തിൽ വളരുന്ന മരത്തിൽ, കൂർത്ത നീളൻ മുള്ളുകളോടെയാണ് പഴങ്ങൾ ലഭിക്കുന്നത്. ദുരിയാൻ കായ്ക്കാൻ നാല് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കും. നാൽപ്പത് ചുള വരെ ഒാരോ ചക്കകളിലുമുണ്ടാകും. മെയ് മുതല്‍ ഒക്‌ടോബർ വരെയാണ് പഴങ്ങൾ ഉണ്ടാകുന്നത്. മരത്തിൽനിന്നുതന്നെ പാകമാകുക എന്നതാണ് ഇവയുടെ പ്രത്യേകത. രുചിയേറെയാണെങ്കിലും ഒരുതരം വെറുപ്പിക്കുന്ന ഗന്ധവുമുണ്ട് ദുരിയാന്. നല്ല അസ്സൽ ദുർഗന്ധം. ഇക്കാരണത്താൽ തന്നെ മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ വലിയ ഹോട്ടലുകളിലും പൊതുഗതാഗതത്തിലും ദുരിയാൻ പഴത്തിന് നിരോധനമുണ്ടെങ്കിലും, വിപണിയില്‍ സാധനം വാങ്ങാനെത്തിയാൽ നല്ല വിലയും ഡിമാന്റുമാണിതിന്. എന്നാല്‍ ദുര്‍ഗന്ധം ലവലേശമില്ലാത്ത ദുര്യന്‍പഴം ഇപ്പോള്‍ കേരളത്തിന് പരിചയപ്പെടുത്തുകയാണ് റ്റോമി എന്ന കര്‍ഷകന്‍