Рет қаралды 235,875
ജീവിതത്തിലെ തിരിച്ചടികളെയെല്ലാം ആത്മവിശ്വാസം കൊണ്ട് നേരിട്ട വനിതാ സംരംഭക, മിന്ന ജോസ്. മരണത്തിന് മൂന്നു മാസം മുൻപ് പിതാവ് കൈപിടിച്ചു കയറ്റിയ ക്ലോത്തിങ് ബിസിനസിൽ നിന്ന് അതിജീവനത്തിന്റെ കച്ചിത്തുരുമ്പ് കണ്ടെടുത്ത തൃശ്ശൂരുകാരി. 2008ൽ പിതാവ് മരണപ്പെടുമ്പോൾ ഒറ്റമകളായ മിന്നയ്ക്ക് വയസ്സ് 19. അദ്ദേഹത്തിന് ബിസിനസിലുണ്ടായിരുന്ന 17 ലക്ഷം രൂപ കടം, താമസിച്ചിരുന്ന വീട് വിറ്റ് വീട്ടി. എറണാകുളം സെന്റ് തെരേസാസിൽ ഡിഗ്രി സോഷ്യോളജി പഠന കാലം തൊട്ട്, ചെറിയ രീതിയിൽ ക്ലോത്തിങ് ബിസിനസിലേക്ക് ചുവടു വെച്ചു. പോസ്റ്റ് ഗ്രാജ്യുവേഷന് ചെന്നൈ ലൊയോള കോളേജിൽ ചേർന്നപ്പോഴും പാഷൻ കൈവിട്ടില്ല. ബാംഗ്ലൂരിൽ നിന്ന് ഒരു ട്രോളി ബാഗ് നിറയെ കുർത്തികൾ കോളേജിലെത്തിച്ച്, വിദ്യാർത്ഥികൾക്കിടയിൽ വിറ്റ് വരുമാനമുണ്ടാക്കി. 2011ൽ എറണാകുളത്ത് ദ ഡോട്ട്സ് എന്ന പേരിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങി. ബഡ്ജറ്റ് റേഞ്ചിൽ കുർത്തികൾ നൽകുന്ന കൊച്ചിയിലെ ആദ്യ സ്ഥാപനം. ഒരൊറ്റ സ്റ്റാഫുമായി തുടക്കം. ഇന്ന് 300ലധികം ജീവനക്കാർ, 800ലധികം ഔട്ട്ലെറ്റുകളിൽ പ്രൊഡക്ടുകളെത്തിക്കുന്നു. നിലവിൽ സൂററ്റ്, കൊൽക്കത്ത എന്നിവിടങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകൾ. ഇന്നത്തെ വിറ്റുവരവ് 50 കോടി. കേൾക്കാം, മിന്നയുടേയും, ദ ഡോട്ട്സിന്റേയും സ്പാർക്കുള്ള സംരംഭ കഥ....
Spark - Coffee with Shamim
Minna Jos
The Dots
9037860388
minna.jos?mibextid=ZbWKwL
the_.dots?...
#sparkstories #entesamrambham #shamimrafeek