Рет қаралды 6,406
കരയാതിരിക്കു
കരയാതിരിക്കു നീ കതിരേ,
അവനിന്നു നമ്മളെ കടവിൽത്തനിച്ചാക്കി നദികടന്നപ്പുറം പോയി അവനിന്നു നമ്മളെ തടവിൽ തനിച്ചാക്കി മലകടന്നപ്പുറം പോയി വിരിയുന്ന പൂക്കളിൽ മരണം കുറിച്ചിട്ട മറുലിപികൾ നീയിന്നു കണ്ടോ? വിടരുന്ന നക്ഷത്ര രജനിയുടെ കൺകളിൽ നിഴലിട്ട മൃത്യുവെ കണ്ടോ? ഒറ്റയ്ക്കു വന്നുവോ നമ്മളാരോകൂട്ടി നൊപ്പത്തിൽ നമ്മെ വിളിച്ചുവന്നോ ഒറ്റയ്ക്കുപോകുമോ നമ്മളൊരു കൂട്ടിനായ് മുററത്തൊരാൾ വന്നുകൂട്ടുമെന്നോ? ഇപ്പച്ച മാഞ്ഞുപോയ് ഇപ്പകലു മാഞ്ഞുപോയ്
ഇപ്പശ്ചിമാംബര
സ്സന്ധ്യയും മാഞ്ഞുപോയ്
തെരുവുകൾ ശ്വാസം
പിടിച്ചുറങ്ങുമ്പൊഴും
കരയുന്നതാരാണു കാറോ
മതിലുകൾ കൺനട്ടു
നിന്നിരുന്നപ്പൊഴും
മറവുകൾ കടന്നതാരാണോ
വയലുകൾക്കറിയുമോ