Рет қаралды 1,712,581
പിടികിട്ടാപുള്ളിയും ഗുണ്ടകളുമായ നാടിനും, പോലീസിനും ഒരു പോലെ ഭീഷണിയായി വിലസിയ കൊടും ക്രിമിനലുകളെ വനിതാ എസ്.ഐ അറസ്റ്റ് ചെയ്ത് നാട്ടുകാരുടെ കൈയ്യടി നേടി. പുരുഷ പോലീസുകാർ എത്ര ശ്രമിച്ചിട്ടും പിട
കൂടാൻ കഴിയാത്ത ഗുണ്ടകളെയാണ് ശക്തികുളങ്ങര സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടർ ആശയും, സംഘവും അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചത്.
നാടിനെ ഭീതിയിലാഴ്ത്തി പോലീസിനെ വെല്ലുവിളിച്ച് ഗുണ്ടായിസം നടത്തിവന്ന രണ്ട് കൊടും ക്രിമിനി ലുകളെ കൊല്ലം ശക്തികുളങ്ങര പോലീസ് അതിസാഹസികമായി പിടികൂടിയത്സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ ഗുണ്ടായിസവും ക്വട്ടേഷൻ വർക്കും നടത്തിവന്ന പള്ളിക്കാവ് വേലൂർ വടക്കതിൽ ആനക്കാരൻ എന്നറിയപ്പെടുന്ന, ഉണ്ണികുട്ടൻ, ചോഴത്തിൽ പൂമരികത്ത് തെക്കതിൽ മിന്നൽ ഗിരീഷ്, എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് സബ് ഇൻസ്പെപെക്ടർ ആശയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇരുവരെയും പിടികൂടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പതിനേഴോളം കേസുകളിൽ പ്രതിയാണ് ഉണ്ണികുട്ടൻ.കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശൂർ പോലീസ് സ്റേറേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.കൂടാതെ രണ്ട് തവണ കാപ്പ ചുമത്തി കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാട്ടുകാരെ ഭീതിയിലാഴ്ത്തുക, ക്രൂരമായി മർദ്ധിക്കുക തുടങ്ങി നിരവധി അക്രമ കേസുകളിൽ ഇയാൾക്കെതിരെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ ഉണ്ടെങ്കിലും ആനക്കാരൻ ഉണ്ണികുട്ടൻ പോലീസിനെ വെല്ലുവിളിച്ച് പിടികൂടാതെ നടക്കുകയായിരുന്നു. ഒരു കാരണവശാലും ഉണ്ണി കുട്ടനെ പോലീസിന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ഈ കഴിഞ്ഞ ദിവസം ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂർക്കാവ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മരുത്തടി വരവേൽകട സ്വദേശി ബിജു കുമാറിനെ ഒരു കാരണവും കൂടാതെ മർദ്ധിച്ചവശനാക്കിയത്.ഈ കേസിൽ ബിജുകുമാർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ആനക്കാരൻ ഉണ്ണി കുട്ടനെ പോലീസ് സാഹസികമായി പിടികൂടിയത്.ഈ കേസിലെ കൂട്ടുപ്രതിയായ മിന്നൽ ഗിരീഷ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസിലെ പ്രതിയാണ് ഏതാനും ദിവസം മുമ്പാണ് കൊലപാതക ശ്രമ കേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.ഇവർക്കെതിരെ നാട്ടുകാർ പരാതിപ്പെടില്ല. പരാതി കൊടുക്കുന്നവരെ വീട് കയറി ക്രൂരമായി മർദ്ധിക്കും. ഏതായാലും പോലീസിനും, നാട്ടുകാർക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച കൊടുക്രിമിനലുകൾ ജയിലഴികൾക്കുള്ളിൽ ആയതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകൾ..
#sakthikulangara #keralapolice #kerala