പതിത്വം കല്പിക്കപ്പെട്ട ഒരിടത്തിൻ്റെ പേര് - കുതിരവട്ടം - തൻ്റെ സ്വന്തം പേരായി സ്വീകരിക്കാൻ ഒരു നടനെ ഉപദേശിക്കുന്നതിലൂടെ ബഷീർ നടത്തിയ ഇടപെടൽ ഓർമ്മ വരുന്നു. ഇന്ന്, കുതിരവട്ടം എന്ന പേര് മലയാളിക്ക് ചിരിയുടെ പര്യായമാണ്; "ഭ്രാന്തി "ൻ്റേതല്ല. ബഷീറിനും സ്വല്പം ഭ്രാന്തിൻ്റെ അസ്കിത ഉണ്ടായിരുന്നു എന്ന് കൂടി ഓർക്കുക.