Рет қаралды 350,079
മരണപ്പെട്ട ഭാര്യയെ ജീവിപ്പിച്ചതടക്കമുള്ള മമ്പുറം തങ്ങളുടെ കറാമത്തുകൾ.
പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു സയ്യിദ് അലവി തങ്ങൾ. മുഴുവൻപേര് സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ. മമ്പുറം തങ്ങൾ ഒന്നാമൻ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്.ഇദ്ദേഹം സൂഫികളിലെ അത്യുന്നത സ്ഥാനക്കാരനായ ഖുതുബ് ആയിരുന്നു
സ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹള്റൽമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്: മുഹമ്മദുബ്നു സഹ്ൽ മൗലദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ മാതൃസഹോദരി ഹമീദയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്.ബാല്യത്തിലെ ഖുർആൻ ഹൃദ്യസ്ഥമാക്കി, ഖാദിരിയ്യ ബാ അലവിയ്യ ആത്മീയ സരണി സ്വീകരിച്ചു, യുവത്വത്തിലെ ആധ്യാത്മിക മേഖലകൾ കീഴടക്കുകയും, പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്‌ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടുകയുമുണ്ടായി.17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കാലികുത്തിലേക്ക് (കോഴിക്കോട് രാജ്യം) വന്നു. മാതുലനായിരുന്ന കോഴിക്കോട്ടെ ശൈഖ് ജിഫ്‌രി യുടെ ക്ഷണമനുസരിച്ചായിരുന്നു ഈ യാത്ര എന്ന് പറയപ്പെടുന്നു.സയ്യിദ് ജിഫ്രിയെ സന്ദർശിച്ചു പിറ്റേ നാൾ മറ്റൊരു അമ്മാവനായിരുന്ന സൂഫി മതപണ്ഡിതൻ ഹസ്സൻ ജിഫ്രിയുടെ മമ്പുറത്തുള്ള മസാർ (സ്മൃതി കുടീരം) സന്ദർശനം നടത്തുകയും ഹസ്സൻ ജിഫ്രിയുടെ ഒസ്യത് പ്രകാരം വീടും, സാവിയയും ഏറ്റെടുക്കുകയും ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്തിമയെ കല്യാണം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്.
#mamburam #mamburam_thangal #jamsheeralineerad