Рет қаралды 6,164
പുതുക്കി പണിത നടുവിലെപറമ്പൻ ചുണ്ടന് വിശ്രമിക്കാൻ ഇനിപുതിയ വള്ളപ്പുര . ചീപ്പുങ്കൽ കരീമഠം റോഡരികിൽ വള്ളത്തിന്റെ കൂമ്പും പെണ്ണാർ തോടിന് അരികിൽ അമരവും വരുന്ന രീതിയിലാണ് 5 ലക്ഷത്തിലധികം രൂപ മുടക്കി വള്ളപ്പുര നിർമ്മിച്ചത്. തോട് സൗകര്യത്തോടൊപ്പം റോഡ് സൗകര്യവും ഒത്തിണങ്ങിയ വള്ളപ്പുരകൾ കുട്ടനാട്ടിൽ വിരളമാണ്. വള്ളപ്പുരയുടെ വെഞ്ചരിപ്പ് കർമ്മം കുമരകം വള്ളാറ പുത്തൻ പള്ളി വികാരി ഫാ. എടാത്ത് ബൈജു നിർവഹിച്ചു. കുമരകം സ്വദേശിയായ ജിഫി ഫെലിക്സിന്റെ ഉടമസ്ഥതയിലുള്ള ചുണ്ടനാണ് നടുവിലെപറമ്പൻ . കോട്ടയം ജില്ലയിലെ ഏക ചുണ്ടൻ വള്ളമായിരുന്ന ഇല്ലിക്കളം ചുണ്ടൻ വാങ്ങി വള്ളത്തിന് തന്റെ വീട്ടിപേര് നൽകുകയായിരുന്നു ജിഫി. 2009 ൽ പ്രശസ്ത ശില്പി കോഴിമുക്ക് നാരയണൻ ആചാരിയുടെ മൂത്ത മകൻ ഉമാമഹേശ്വരനാണ് ചുണ്ടൻ നിർമ്മിച്ചത്. ഉമാമഹേശ്വരൻ ആചാരിയുടെ സഹോദരനായ സാബു ആണ് അറ്റകുറ്റപ്പണികൾ നടത്തിയത്. വള്ളപ്പുരയുടെ വെഞ്ചിരിപ്പ് ചടങ്ങിൽ വള്ളംകളി രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.