Рет қаралды 1,336
രാജപ്പൻ ചേട്ടന്റെ ആദ്യ പ്രതികരണം കുമരകം ടുഡേയോട് .
കായലിന്റെ കാവലാളായ രാജപ്പനോട് സഹോദരി വിശ്വാസ വഞ്ചന കാട്ടിയതായി പരാതി. ബാങ്കിലെ ജോയിന്റ് അക്കൗണ്ടിൽ നിന്ന് തന്നോടു പറയാതെ സഹോദരി അഞ്ചു ലക്ഷം രൂപ എടുത്തതായി രാജപ്പൻ ഇന്നലെ കോട്ടയം എസ്.പി ഓഫീസിലെത്തി പരാതി നൽകി. ജന്മനാ കാലുകൾക്ക് ചലന ശേഷി ഇല്ലാത്ത രാജപ്പന്റെ പ്രകൃതി സ്നേഹവും പരിതാപകരമായ അവസ്ഥയും കേട്ടറിഞ്ഞ് സുമനസ്സുകൾ ബാങ്ക് അക്കൗണ്ടിലേക്ക് പണമയയ്ക്കുന്നുണ്ട്.
രാജപ്പന്റേയും സഹോദരി വിലാസിനിയുടെയും പേരിലാണ് കുമരകം ഫെഡറൽ ബാങ്കിൽ അക്കൗണ്ട്. കഴിഞ്ഞ മാസം തായ്‌വാനിൽ നിന്ന് അവാർഡായി ലഭിച്ച ഏഴു ലക്ഷം അടക്കം 19 ലക്ഷത്തിലധികം രൂപ തന്റെ അക്കൗണ്ടിൽ ഉണ്ടെന്നാണ് രാജപ്പന്റെ കണക്ക് . കഴിഞ്ഞ ദിവസം പുരയിടം മണ്ണിട്ട് ഉയർത്താൻ പണത്തിനായി ബാങ്കിൽ എത്തിയപ്പോഴാണ് നിലവിൽ 14 ലക്ഷം രൂപയേ ഉള്ളൂവെന്ന് രാജപ്പൻ അറിയുന്നത്. ഫെബ്രുവരി 12ന് അഞ്ച് ലക്ഷം രൂപ സഹോദരി പിൻവലിച്ചിരിക്കുന്നു. രാജപ്പന്റെ പാസ് ബുക്കും ചെക്ക് ബുക്കും സഹോദരിയാണ് സൂക്ഷിച്ചിരുന്നത്. സഹോദര പുത്രന്റെ സഹായത്തോടെയാണ് രാജപ്പൻ ഇന്നലെ കോട്ടയം എസ്.പി ഓഫീസിലെത്തി പരാതി നൽകിയത്.