Рет қаралды 11,321
കുരുത്തോല കൊണ്ട്
ഞാനെൻ കിനാവിൽ നിന്നും
ഒരു നല്ല കിളി ചന്തം
മെടെഞ്ഞുണ്ടാക്കി
അതിലെന്റെ ഹൃദയം
ഞാൻ ഒളിച്ചുവച്ചു
അതിനൊന്ന് ഇടിക്കുവാൻ
ഇടം കൊടുത്തുഇളം ചുണ്ടുകൾക്ക്
സ്വയം മറന്നൂ പാടാൻ
മുളം തണ്ടിൻ മധുവൂറും
സ്വരം കൊടുത്തൂ
അകലെയങ്ങാകാശം
നിറഞ്ഞൂ കാണാൻ
അകകണ്ണിൻ നിലാപക്ഷം
കടം കൊടുത്തൂ
ഒടുവിലെൻ മനസ്സൊന്ന്
കൊടുത്താ നേരം.
പൊടുന്നനെ അതിൻ
ചിറകനങ്ങിപോയി.
അറിയാതെ അതുപൊങ്ങി
പറന്നൂപോയി
അനന്താമാം വികായസിൽ
അലിഞ്ഞൂപോയി
കുരുത്തോലാ കിളിപിന്നെ
തിരിച്ചൂവന്നെൻ
ഹൃദയത്തിൽ കൂടുകൂട്ടി
ഒളിച്ചിരുന്നൂ
ഇന്നതാണെൻ മനസ്സിന്റെ
തളിർച്ചില്ലയിൽ
ഇരുന്നേതോ മൃതുരാഗം
ശ്രുതി മീട്ടുന്നു