Рет қаралды 102,630
#jesna #krishna #krishnan
കുഞ്ഞുന്നാളിൽ ഉമ്മ വിളിച്ചിരുന്നൊരു ഓമനപ്പേരുണ്ടായിരുന്നു കണ്ണായെന്ന് ആ വിളിയിൽ നിന്നാണ് ഇന്ന് വെണ്ണ കട്ട് തിന്നുന്ന ഉണ്ണിക്കണ്ണന്റെ വർണചിത്രത്തിലേയ്ക്ക് ജസ്നയെ എത്തിച്ചത്.
ഉപജീവനത്തിന് വീർപ്പുമുട്ടിയിരുന്ന,വീടുപണിയുടെ കാലത്താണ് ചിരിതൂവി വെണ്ണതിന്നുന്ന കൃഷ്ണന്റെ ചിത്രം അവിചാരിതമായി കണ്ടുമുട്ടുന്നത്.അവിടെ നിന്നാണ് അഞ്ഞൂറിൽ പരം കൃഷ്ണ ചിത്രങ്ങൾ വരക്കാൻ ജസ്ന സലീമിന് വഴിതുറന്നത്.
……….
കൃഷ്ണവരയുട ആദ്യ നാളുകളിൽ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ വല്ലാത്ത എതിർപ്പുകളുണ്ടായി,അത് മുസ്ലീമായതിന്റെ പേരിൽ മാത്രമായിരുന്നു.ചിത്രം വര നിർത്തിക്കാൻ നാലുപാടും ആളുകളുണ്ടായി.ജീവിതം പോലും അവസാനിപ്പിക്കാൻ തീരുമാനിച്ച മാനസിക ഞെരുക്കത്തിലേയ്ക്ക് പോലും പത്താം ക്ലാസ് വരെ മാത്രം പഠിച്ച ജസ്നയെ എത്തിച്ചു.
……….
വര പഠിച്ചിട്ടില്ല,ആകെ അറിയാവുന്നത് മൈലാഞ്ചിയിടാൻ ആ ഉറപ്പിൽ നിന്നാണ് ഗുരുവായൂരിലും ഉളനാട് കൃഷ്ണക്ഷേത്രത്തിലും തന്റെ ചിത്രങ്ങളിടം പിടിത്താൻ കരുത്തേകിയത്.
………
പ്രമുഖർക്കെല്ലാം തന്റെ ഉപജീവനമായി മാറിയ കൃഷ്ണ ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.ക്യാൻവാസിലും ഫൈബർ ഗ്ലാസിലുമൊക്കെ കൃഷ്ണനെ വരച്ച് നൽകും.പണം വാങ്ങിയാണ് കൃഷ്ണ ചിത്രങ്ങൾ നൽകുക.തന്റെ കുടുംബത്തിന്റെ വരുമാനം കൂടിയാണിതെന്ന് പറയാൻ മടിയുമില്ല ജസ്നക്ക്.
…………
എതിർപ്പുകളെ വകമാറ്റി കോഴിക്കോട്ടെ കൊയിലാണ്ടിയിലെ വീട്ടിലിരുന്ന് ജസ്ന കൃഷ്ണവര തുടരുകയാണ്,ഭർത്താവ് സലീമും രണ്ട് മക്കളും പിന്തുണച്ച് കൂടെയുണ്ട്.