Рет қаралды 49,636
വിശ്വകവിയായ കാളിദാസന്റെ ആദ്യകൃതിയാണ് ശ്യാമളാദണ്ഡകം.
കാളിയുടെ ദാസനായ അദ്ദേഹം കാളിയെ, സരസ്വതിയായും ലക്ഷ്മിയായും പാർവതിയായും ദർശിച്ചു. ലോകമാതാവായ മഹാമായയുടെ വിവിധ ഭാവങ്ങളാണ് അവയെന്നു മനസ്സിലാക്കിയ കാളിദാസൻ ഒരൊററകീർത്തനത്തിലൂടെ
ദേവിയുടെ എല്ലാ ഭാവങ്ങളെയും കീർത്തിച്ചു.
വീണ മീട്ടുന്ന സരസ്വതിയും കളിത്താമരപ്പൂവേന്തിയ ലക്ഷ്മിയും ചന്ദ്രകല മുടിയിൽ ചൂടിയ പാർവതിയും ആയ കാളി (ശ്യാമള )യെ കാളിദാസവിരചിതമായ
ശ്യാമളാദണ്ഡകം ചൊല്ലി ഭജിക്കുക.
നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും നാം പറയാതെ തന്നെ അറിയുന്ന, നമ്മുടെ അമ്മയാണ് ശ്യാമളാദേവി. ദേവിയോട് ഒന്നും ആവശ്യപ്പെടാതെ തന്നെ, ഈ സ്തോത്രം നിത്യ പാരായണം ചെയ്യുക.
അമ്മ അറിഞ്ഞു അനുഗ്രഹിക്കും, തീർച്ച !